ഓടക്കുഴലുമായ് ഓടിയെത്തുന്നൊരു
ഗോപാല ബാലകനല്ലോ കണ്ണാ
നീയെന്‍റെ ചാരത്തു വന്നണയുമ്പോൾ
നിര്‍വൃതിയാകുമെന്‍ ഉള്ളം കണ്ണാ
കാലത്തെയെപ്പോഴോ കർമ്മങ്ങൾചെയ്യുവാൻ
കാണിക്കയാവുന്നു നിൻദർശനം.
നിന്നോട് ഭക്തി ഹൃദയത്തില്‍ നിറച്ച്
മൂര്‍ധാവില്‍ ധാരയായ് ചൊരിഞ്ഞീടുന്നു.
മന്ത്രങ്ങൾളുരുവിട്ട് വണങ്ങീടുന്നു
വരമരുളുക ദേവാ
നമിക്കുന്നു നിന്നെ മതിവരുവോളം മനതാരിനുള്ളിൽ.